2010, ഓഗസ്റ്റ് 31, ചൊവ്വാഴ്ച

ഒന്നാം പുരാണം

വഴി വക്കിലൊരിയ്ക്കലെന്‍ കാതില്‍
മുഴങ്ങി കേട്ടൊരാ ദീന രോദനം
ഉഴലുമെന്‍ മനസ്സിനെയാകെയുലച്ചു പോൽ
എഴുതിയാലെങ്കിലുമീയഴല്‍ നീങ്ങുമോ തെല്ലും

നിശയിങ്കല്‍ പോലും കടാക്ഷിയ്ക്കുവതില്ല 
അശേഷമിന്നു നിദ്രാ ദേവതയാകിലും 
പശിയെടുത്തിട്ടാണാ പാവത്തിന്‍ നിലവിളി 
ശിശുവാണതിന്നെയാരുപേക്ഷിച്ചുവോ

കാണുന്ന മര്‍ത്യന്റെയൊക്കെ പിന്നാലെ-
യാണിന്നതിന്റെ പലായനം കേണു കൊണ്ട്
‌ ആണായ്‌ പിറന്നവരാരെങ്കിലുമുണ്ടോയിതിന്റെ
ചേണുറ്റ മലര്‍മെയ്‌ തെല്ലൊന്നു തലോടുവാൻ

ആരാണിതെന്നറിയുവാനാകാംക്ഷയുണ്ടാമിതു
പാരായണം ചെയ്യും മാലോകരേ നിങ്ങള്‍ക്കു 
താരാട്ടു കേള്‍ക്കുവാനാവതില്ലാതെ 
ചേരിയിലെങ്ങോ പിറന്ന നായയാണിതു നാട്ടുകാരേ